വർക്കല : നഗരസഭയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സി.ഡി.എസ്) വ്യാജമായ ലെറ്റർപാഡും ഒപ്പും സീലുകളും ഉപയോഗിച്ച് കേരള ബാങ്കിന്റെ പുത്തൻചന്ത ബ്രാഞ്ചിൽ നിന്ന് 81 ലക്ഷത്തോളം രൂപയുടെ വായ്പ തട്ടിപ്പ് ശ്രമം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി.എം.ബഷീർ വിജിലൻസിന് പരാതി നൽകി. കഴിഞ്ഞ ഒക്ടോബറിൽ കേരള ബാങ്കിന്റെ പുത്തൻചന്ത ബ്രാഞ്ചിൽ സി.ഡി.എസിന്റെ കീഴിലുള്ള 27 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് (ജെ.എൽ.ജി) 81ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷയുമായെത്തിയ രണ്ടു വനിതകളെ വ്യാജ രേഖ ചമച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് ആസൂത്രണം ചെയ്ത ഉന്നതരെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്നും പരാതിയിൽ പറയുന്നു.
പ്രതിരോധം തീർക്കും
ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ വർക്കല നഗരസഭയിൽ നടത്തിയ ആക്രമണത്തെ സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയി അപലപിച്ചു. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും ജില്ലാ സെക്രട്ടറി വി. ജോയി അറിയിച്ചു.
കാമ്പെയിൻ ബഹിഷ്കരിച്ചു
വർക്കല : നഗരസഭ കുടുംബശ്രീ മിഷനുമായി ചേർന്നു നടത്തിയ 'ഒപ്പം കാമ്പെയിന്റെ ഉദ്ഘാടനച്ചടങ്ങ് ബി.ജെ.പി അംഗങ്ങൾ ബഹിഷ്കരിച്ചു. സി.ഡി.എസിന്റെ പേരിൽനടന്ന വായ്പാ തട്ടിപ്പ് ശ്രമത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും സി.ഡി.എസ് അദ്ധ്യക്ഷയെ മാറ്റി നിറുത്തണമെന്നുമുള്ള ആവശ്യം ഭരണസമിതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ബഹിഷ്കരണമെന്ന് ബി.ജെ.പി നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. ആർ. അനിൽകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |