SignIn
Kerala Kaumudi Online
Sunday, 16 March 2025 5.09 AM IST

കച്ചവടം ഉറപ്പിച്ചത് ഏഴുലക്ഷം രൂപയ്ക്ക്, ഇരുതലമൂരി വിൽക്കാനെത്തിയ എയർഫോഴ്‌സ്  ഉദ്യോഗസ്ഥൻ പിടിയിൽ

Increase Font Size Decrease Font Size Print Page
abhilash

ആലപ്പുഴ: ഇരുതലമൂരിയെ വിൽക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയിൽ. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി ഇരുവരെയും തന്ത്രപരമായി പിടികൂടുകയായിരുന്നു.

അഭിലാഷിന് വന്യജീവി കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയിൽ നിന്ന് വാങ്ങിയ ഇരുതലമൂരി മറ്റൊരാൾക്ക് വിൽക്കാൻ അഭിലാഷ് ഏഴുലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചിരുന്നു. ഇതറിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അഭിലാഷിനെ ഫോണിൽ ബന്ധപ്പെട്ടു. കൂടുതൽ പണം നൽകാമെന്ന് അഭിലാഷിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് കച്ചവടം നടത്താനായി ഇവർ ആലപ്പുഴ മുല്ലയ്ക്കലിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തു. കരിക്കുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്ളൈയിംഗ് സ്‌ക്വാഡുമായി ചേർന്ന് ഹോട്ടലിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

മൂന്ന് കിലോ ഭാരവും 135 സെന്റിമീറ്റർ നീളവുമായിരുന്നു ഇരുതലമൂരിക്കുണ്ടായിരുന്നത്. ഇതിനെ കാട്ടിൽ തുറന്നുവിടുമെന്ന് വനപാലകർ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സെക്ഷൻ ഫോറസ്‌റ്റ്‌ ഓഫീസർമാരായ എഫ് യേശുദാസ്, എസ് ഷിനിൽ, പി സെൻജിത്ത്, ബിഎഫ്‌ഒമാരായ കെ അനൂപ്, അപ്പുക്കുട്ടൻ, അമ്മു ഉദയൻ, എസ്‌ അജ്‌മൽ എന്നിവരാണ് റെയ്‌ഡിന്റെ ഭാഗമായത്.

TAGS: CASE DIARY, WESTERN BLIND SNAKE, ABHILASH, HARIKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.