കഴിഞ്ഞ നാല് വർഷമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റെ വിലക്ക് കാരണം മാറി നിൽക്കുകയായിരുന്ന നടൻ വടിവേലുവിന്റെ വിലക്ക് മാറി സിനിമയിലേക്ക് വരാനൊരുങ്ങുകയാണ്. പ്രശ്‌ന പരിഹാരത്തിന് ലൈക്ക പ്രൊഡക്ഷൻസിന്റെ ഇടപെടലും കാരണമായതായി റിപ്പോർട്ടുകളുണ്ട്. അതേസമയം തിരിച്ചുവരവിൽ ലൈക്കയുമായി അഞ്ച് സിനിമകളുടെ കരാറിലാണ് വടിവേലു ഒപ്പുവച്ചത്.
2017 ആഗസ്റ്റിൽ എസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ സംവിധായകൻ ശങ്കർ നിർമ്മിച്ച്, ചിമ്പുദേവൻ സംവിധാനം ചെയ്ത 'ഇംസൈ അരസൻ 24ാം പുലികേശി' എന്ന സിനിമയുടെ ചിത്രീകരണം പാതിവഴിയിൽ നിർത്തേണ്ടിവന്നതിനെത്തുടർന്നാണ് വടിവേലുവിനെതിരെ വിലക്ക് വന്നത്.അണിയപ്രവർത്തകരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട വടിവേലുവിനുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്നാണ് ചിത്രം ഉപേക്ഷിക്കപ്പെട്ടത്. നടന്റെ അനാവശ്യ ഇടപെടലും നിസ്സഹകരണവുമാണ് ചിത്രം നിർത്തേണ്ട നിലയിലേക്ക് എത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി ശങ്കർ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിനെ സമീപിച്ചു.അതോടെയാണ് സംഘടനുടെ വിലക്ക് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |