കൊച്ചി :കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ ഉന്നതവിദ്യഭ്യാസ മന്ത്രിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രി ആർ. ബിന്ദുവിന് ഗവർണർക്ക് കത്തെഴുതാനുള്ള അധികാരമില്ലെന്ന് അദ്ദേഹം കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സെർച്ച് കമ്മിറ്റിക്ക് മാത്രമാണ് വി.സിയെ തിരഞ്ഞെടുക്കാനുള്ള അധികാരം. മന്ത്രിക്ക് മറുപടി പറയുകയല്ല തന്റെ ജോലി. ഹൈക്കോടതി നോട്ടീസ് അയച്ച വിവരം അറിയില്ല. കോടതിക്കാര്യത്തിൽ അഭിപ്രായം പറയാനില്ല. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകുന്ന ഫയലിൽ ഒപ്പിട്ടത് പൂർണമനസോടെയല്ല. സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് സ്വന്തം തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചത്. ഈ തെറ്റ് ആവർത്തിക്കാതിരിക്കാനാണ് ചാൻസലർ പദവി ഒഴിയാൻ തീരുമാനിച്ചത്. ചാൻസലർ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |