തൊടുപുഴ: കത്തിടപാടുകളിലും രേഖകളിലും ആദിവാസി എന്ന പദമില്ലെന്നും പകരം പട്ടികവർഗ്ഗ വിഭാഗമെന്നാണ് ഉപയോഗിക്കുന്നതെന്നും മനുഷ്യാവകാശ കമ്മിഷന് സർക്കാർ റിപ്പോർട്ട് നൽകി. ഗോത്ര ജനതയെ ആദിവാസികളെന്ന് വിളിച്ച് അപമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഗിരിവർഗ്ഗ മഹാസഭയാണ് കമ്മിഷന് പരാതി നൽകിയത്. കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി-വർഗ്ഗ വികസന വകുപ്പ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |