ന്യൂഡൽഹി: വേഗത്തിൽ കൊവിഡ് കണ്ടെത്താൻ റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് മുൻതൂക്കം നൽകണമെന്ന് ഐ.സി.എം.ആർ.നിർദേശം. ആർ.ടി.പി.സി.ആർ പരിശോധനയ്ക്കായി കാത്തിരിക്കേണ്ടതില്ല.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യുമ്പോഴും, ഹോംഐസൊലേഷനിൽ പത്തുദിവസമായി കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസത്തിനിടയിൽ പനിയില്ലെങ്കിലും ആർ.ടി.പി.സി.ആർ വേണ്ടെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.
70 ശതമാനം പരിശോധനകളും ആർ.ടി.പി.സി.ആർ ആയിരിക്കണമെന്ന മാനദണ്ഡമാണ് ഐ.സി.എം.ആർ പുതുക്കിയത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന റാപ്പിഡ് ആന്റിജൻ പരിശോധനാ (റാറ്റ്) ബൂത്തുകൾ നഗരങ്ങളിലും ഗ്രാമങ്ങളിലും തുടങ്ങണം. സ്‌കൂളുകളിലും കോളേജുകളിലും കമ്മ്യൂണിറ്റി സെന്ററുകളിലും റെസിഡന്റ് വെൽഫയർ അസോസിയേഷൻ ഓഫീസുകളിലും റാറ്റ് ബൂത്തുകൾ ആരംഭിക്കാം.
കൂടുതൽ സൗകര്യപ്രദമായ പരിശോധനാകേന്ദ്രങ്ങൾ തുടങ്ങുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്വം പ്രോത്സാഹിപ്പിക്കും. പൂർണ ആരോഗ്യവാനായ ആൾക്ക് അന്തർ സംസ്ഥാന യാത്രയ്ക്ക് ആർ.ടി.പി.സി.ആർ വേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |