പൊങ്കാല അർപ്പിക്കാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്
പൊങ്കാലയ്‌ക്കെത്തുന്നവർ പ്രഭാതഭക്ഷണം ഒഴിവാക്കരുത്.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കഴിക്കണം. മരുന്നുകളുടെ വിവരങ്ങൾ കയ്യിൽ കരുതണം
പകൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലായതിനാൽ സൂര്യാഘാതം ഏൽക്കാൻ സാദ്ധ്യതയുണ്ട്.
കരിക്കിൻവെള്ളം, മോര്, നാരങ്ങാവെള്ളം എന്നീ പാനീയങ്ങൾ കുടിച്ച് തളർച്ചയും ക്ഷീണവും അകറ്റണം.
ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക.
ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക.
കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്. ഇടയ്ക്കിടെ വെള്ളം നൽകണം.
പൊതുവഴികളിലും നടപ്പാതയിൽ പാകിയിരിക്കുന്ന ഓടുകൾക്ക് മുകളിലും അടുപ്പ് വയ്ക്കരുത്.
പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കണം
ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി അന്നദാനം നടത്തുന്ന സംഘടനകൾ പ്ലാസിക് ഒഴിവാക്കണം.
ഭക്തർ ആഹാരം കഴിക്കാനുള്ള സ്റ്റീൽ പാത്രവും ഗ്ലാസും കരുതണം.
മാലിന്യങ്ങൾ വലിച്ചെറിയരുത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക
പൊങ്കാല അടുപ്പുകൾക്കായി ചുടുകട്ടകൾ മാത്രമേ ഉപയോഗിക്കാവൂ.
അടുപ്പുകളിൽ നിന്ന് വസ്ത്രങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രദ്ധിക്കണം.
പെട്ടെന്ന് തീ പടർന്നുപിടിക്കാൻ സാദ്ധ്യതയുള്ള സിന്തറ്റിക് ഫൈബർ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. കോട്ടൺവസ്ത്രങ്ങൾ ഉപയോഗിക്കാം.
വേഗത്തിൽ തീപടരാൻ സാദ്ധ്യതയുള്ള സാനിറ്റൈസർ, ബോഡി സ്‌പ്രേ, വിറക്, സഞ്ചികൾ തുടങ്ങിയവ അടുപ്പുകൾക്ക് സമീപത്തുനിന്ന് ഒഴിവാക്കണം.
തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതണം.
വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക.
തീപ്പൊള്ളലേറ്റാൽ പ്രഥമശുശ്രൂഷ തേടണം.
പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം.
വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്
പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്. ഡോക്ടറുടെ സേവനം തേടുക
പൊങ്കാല തയ്യാറാക്കുന്ന സ്ഥലത്ത് വച്ചുതന്നെ നിവേദ്യം നടത്തണം. നിവേദിച്ച ശേഷമേ പൊങ്കാലയുമായി മടങ്ങാവൂ.
പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം. തീ പൂർണമായും അണഞ്ഞെന്ന് ഉറപ്പുവരുത്തണം.
ഡോക്ടർമാരുടെ സേവനത്തിന് വിളിക്കാം: ദിശ 104, 1056, 0471 2552056.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |