കൊച്ചി: കണ്ണൂർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. ഹർജിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് ബാലചന്ദ്രകുമാറിന്റെ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് തള്ളിയത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ബാലചന്ദ്രകുമാർ ചില നിർണായക വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്നാണ് ഈ കേസിൽ തുടരന്വേഷണം നടക്കുന്നത്.
ഇതിനുള്ള പ്രതികാരമെന്ന നിലയിൽ ദിലീപ് മുൻകൈയെടുത്തു തനിക്കെതിരെ കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്ന് ബാലചന്ദ്രകുമാർ ഹർജിയിൽ ആരോപിച്ചിരുന്നു. ബാലചന്ദ്രകുമാർ തന്നെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ച് കണ്ണൂർ സ്വദേശി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |