ന്യൂഡൽഹി: കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. നിലവിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും ആരും ധരിക്കാറില്ല. ബോധവത്‌ക്കരണം ലക്ഷ്യമിട്ടാണ് പിഴ ചുമത്തുന്നതെന്നും മന്ത്രി പറഞ്ഞു.
റോഡുകളിൽ സ്ഥാപിച്ച കാമറകളുടെ സഹായത്തോടെ കണ്ടെത്തിയാണ് പിഴ ചുമത്തുന്നത്. കുറഞ്ഞ പിഴ 1000 രൂപയായിരിക്കും. 2024 ഓടെ റോഡപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.
പിൻസീറ്റിലടക്കം ആറ് എയർബാഗുകൾ നിർബന്ധമാക്കുന്നത് ചെലവ് വർദ്ധിപ്പിക്കുമെങ്കിലും ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.
കഴിഞ്ഞ ദിവസം ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്‌ത്രി കാർ അപകടത്തിൽ മരിക്കാനിടനായത് സീറ്റ് ബെൽറ്റ് ധരിക്കാത്തതു മൂലമുള്ള ആഘാതത്തെ തുടർന്നാണെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |