തിരുവനന്തപുരം: ഇന്ത്യയിൽ മികച്ച പഠനിലവാരമുള്ള സ്ഥാപനങ്ങളിൽ ഒന്നായ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിലെ ആർക്കിടെക്ചർ വിഭാഗം മുന്നോട്ടുള്ള കുതിപ്പിലാണ്. ആസൂത്രണത്തിലും രൂപകൽപനയിലും മുന്നിട്ട് നിൽക്കുന്ന ദക്ഷിണേന്ത്യയിലെ അഞ്ച് സ്ഥാപനങ്ങളിൽ കോളേജ് ഇടം നേടി. ഏപ്രിൽ 29ന് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ഓർഗനൈസേഷനിൽ (ടി.സി.പി.ഒ) നിന്നുള്ള ആർ. മുരളീധർ നായിക് സി.ഇ.ടി കാമ്പസ് സന്ദർശിക്കും. ധനമന്ത്രി ബജറ്റിൽ നിർദേശിച്ച തിരുവനന്തപുരം ചേംബർ ഫോർ കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും സംസ്ഥാന സർക്കാരും മുന്നോട്ടുവച്ച പ്രൊപോസൽ പഠിക്കാനാണിത്. സി.ഇ.ടി ആർക്കിടെക്ചർ വിഭാഗത്തെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിനുള്ള നിർദ്ദേശങ്ങളും കണ്ടെത്തലുകളും കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനായി 250 കോടി രൂപ കേന്ദ്രം അനുവദിക്കും. ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തിൽ അളക്കുന്ന എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ പതിനൊന്നാം സ്ഥാനത്താണിപ്പോൾ സി.ഇ.ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |