ആലുവ: ശാസ്ത്രീയ പഠനങ്ങളൊന്നുമില്ലാതെ കെ റെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ വാശി പിടിക്കുന്നതിന് പിന്നിൽ കമ്മിഷൻ തട്ടുകയെന്ന ലക്ഷ്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
പല രാജ്യങ്ങളും കരിമ്പട്ടികയിൽപ്പെടുത്തിയ ഫ്രഞ്ച് കമ്പനി സിസ്ട്രക്ക് ടെൻഡർ നടപടികളൊന്നുമില്ലാതെയാണ് സർക്കാർ കൺസൾട്ടൻസി കരാർ നൽകിയത്. ഇതിലൂടെ 1,25,000 ലക്ഷം കോടിയുടെ അഞ്ച് ശതമാനം കമ്മീഷൻ അടിച്ചുമാറ്റാം. സർക്കാർ ലക്ഷ്യമിടുന്നത് റിയൽ എസ്റ്റേറ്റ് കച്ചവടമാണ്. ജപ്പാൻ കമ്പനി ചരടുകളുള്ള വായ്പയാണ് നൽകുന്നത്. ഭൂമി ഏറ്റെടുത്ത് പണയം വയ്ക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം. കെ റെയിൽ നിർമ്മാണത്തിന് ആവശ്യമായതിന്റെ നാലിലൊരു ഭാഗം മതി യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഹൈസ്പീഡ് റെയിൽവേക്ക്. എന്നിട്ടും പദ്ധതി ഉപേക്ഷിക്കുന്നത് ദുരൂഹമാണ്.
മുസ്ലീംലീഗിനെതിരെ നിരന്തരമായി മുഖ്യമന്ത്രി വർഗ്ഗീയത ആരോപിക്കുന്നത് . ലീഗിന്റെ ശക്തി കണ്ടിട്ടാണ് . അതുകൊണ്ട് ലീഗും യു.ഡി.എഫും ക്ഷീണിക്കില്ല. കിഴക്കമ്പലത്ത് പൊലീസിന് നേരെയുണ്ടായ അതിക്രമവും പൊലീസ് ജീപ്പ് കത്തിച്ചതുമെല്ലാം ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |