കൊച്ചി: വിലക്കയറ്റത്തിലും തൊഴിലില്ലായ്‌മയിലും ജനങ്ങൾ വലയുമ്പോൾ മുഖ്യമന്ത്രിയും സർക്കാരും ഇടപെടാത്തത് അത്ഭുതകരമാണെന്ന് രമേശ് ചെന്നിത്തല. അരി വില 60 രൂപ കവിഞ്ഞിട്ടും ആന്ധ്രയിൽ നിന്ന് അരിയെത്തിക്കുമെന്ന വാഗ്ദാനം നടപ്പായില്ലെന്നും പൊലീസിനെ പൂർണമായും സി.പി.എം രാഷ്ട്രീയവത്കരിച്ചതാണ് അരാജകത്വത്തിന് കാരണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായതാണ് അക്രമങ്ങൾ വർദ്ധിക്കാൻ കാരണം.
മുൻ സ്പീക്കർക്കും മുൻ മന്ത്രിമാർക്കുമെതിരെ സ്വപ്ന സുരേഷ് വെളിപ്പെടുത്തൽ നടത്തിയപ്പോൾ കേസെടുത്തില്ല. സോളാർ കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടവരാണ് ഇപ്പോൾ മൗനം പാലിക്കുന്നതെന്നും എൽദോസ് കുന്നപ്പിള്ളിക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറെ നീതിയുമെന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |