തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കൾക്ക് കുറഞ്ഞ നിരക്കിൽ സിവിൽ സർവീസ് കോച്ചിംഗിനായി സ്ഥാപിച്ച കില സിവിൽ സർവീസ് അക്കാഡമിയുടെ ആദ്യ റെഗുലർ ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
പട്ടികജാതി പട്ടിക വർഗക്കാരിൽ നിന്ന് 7 പേരും പിന്നാക്ക സമുദായങ്ങളിലെ 43 പേരും മുന്നോക്ക സമുദായങ്ങളിലെ 13 പേരും പ്രാഥമിക സെലക്ഷനിൽ പരിശീലനത്തിന് തിരഞ്ഞെടുത്തു.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മക്കൾക്ക് 15,000/ രൂപയും സംഘടിത മേഖലയിലുള്ളവർക്ക് 25,000/രൂപയും മറ്റുള്ളവർക്ക് 30,000/ രൂപയുമാണ് ഫീസ്.
ഇതര കോച്ചിംഗ് സ്ഥാപനങ്ങൾ വാങ്ങുന്നതിന്റെ ഏതാണ്ട് മൂന്നിലൊന്നു മാത്രമാണ് ഫീസ്. ഓൺലൈനായി തുടങ്ങുന്ന ക്ലാസ് നേരിട്ട് നടത്തുമ്പോൾ വിദ്യാർത്ഥികളുടെ താമസത്തിനും ഭക്ഷണത്തിനും വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകൾ വഹിക്കണം.
കില ചെയർമാൻ കെ.എൻ. ഗോപിനാഥ്, ലേബർ കമ്മിഷണർ ഡോ. എസ്. ചിത്ര, ഇക്കഴിഞ്ഞ സിവിൽ സർവീസ് പ്രവേശന പരീക്ഷയിൽ 481ാംറാങ്ക് നേടിയ അശ്വതി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |