തിരുവനന്തപുരം: സർവകലാശാലകളുടെ അഫിലിയേറ്റഡ് കോളേജുകളിൽ ആരംഭിച്ച പുതിയ കോഴ്സുകൾ സാധുകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച 2021 ലെ സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലും, ഭേദഗതി രണ്ടാം നമ്പർ ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
അഫിലിയേറ്റഡ് കോളേജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുമെന്ന് 2020-21 ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നവംബർ ഒന്നിന് തന്നെ ആരംഭിക്കണമെന്ന് യു.ജി.സി നിബന്ധന വച്ചതോടെ കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാല ആക്ടുകളിലെ സ്റ്റാറ്റ്യൂട്ടുകളിൽ ഭേദഗതിയാണ് പുതിയ കോഴ്‌സുകൾ ആരംഭിച്ചത്. ഇതിനായി ഒക്ടോബർ 4ന് ഇറക്കിയ ഓർഡിനസിന് പകരമുള്ളതാണ് ബിൽ. ഒപ്പം ശ്രീ ശങ്കരാ സർവകലാശാലയുടെ അക്കാഡമിക് പഠന ഭേദഗതി നിർദ്ദേശ ബില്ലുമുണ്ട്. സാങ്കേതിക സർവകലാശാല, മലയാള സർവകലാശാല, കുസാറ്റ് എന്നിവയുടെ ആക്ടുകളിൽ യു.ജി.സി നടപടികൾക്ക് അനസൃതമായി ഭേദഗതികൾ നിർദ്ദേശിക്കുന്നതാണ് രണ്ടാമത്തെ ബിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |