SignIn
Kerala Kaumudi Online
Wednesday, 20 August 2025 11.15 PM IST

'പാര്‍ലമെന്റിലും തൃശൂരിലുമില്ല, സുരേഷ് ഗോപിയുള്ളത് ഒരിടത്ത് മാത്രം'

Increase Font Size Decrease Font Size Print Page
k-muralidharan

കോഴിക്കോട്: തൃശൂര്‍ ലോക്സഭയിലെ വ്യാജവോട്ട് ആരോപണത്തിന് പിന്നാലെ കളക്ടര്‍ കൃഷ്ണ തേജിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും മൗനം പാലിച്ചുവെന്ന് മുരളീധരന്‍ പറഞ്ഞു.

വ്യാജവോട്ട് ചെയ്യാനെത്തിയവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് കളക്ടര്‍ അനുവദിക്കുകയായിരുന്നെന്നും മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ധാര്‍മികതയുണ്ടെങ്കില്‍ സുരേഷ് ഗോപി എംപി സ്ഥാനം രാജിവയ്ക്കണം. സുരേഷ് ഗോപി ഇപ്പോള്‍ പാര്‍ലമെന്റിലും ഇല്ല, തൃശൂരിലും ഇല്ല. ഫെയ്സ്ബുക്കില്‍ മാത്രമാണ് ഉള്ളത്. പാര്‍ലമെന്റിന്റെ ഒരു വിഷ്വല്‍സിലും സുരേഷ് ഗോപിയെ കാണാനില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.

തൃശൂരിലെ വ്യാജവോട്ടില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും കളക്ടറുടെ ഭാഗത്തുനിന്നുണ്ടായില്ല. ബിജെപിയും കലക്ടറും തമ്മിലുള്ള ഡീലാണ് ഉണ്ടായത്. ഇലക്ഷന്‍ കഴിഞ്ഞതിന് പിന്നാലെ കളക്ടറെ ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് ഡീലിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു.

ആലത്തൂര്‍, ചാലക്കുടി എന്നിവിടങ്ങളിലാണ് വ്യാപകമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തത്. ഇതിന്റെ ഭാഗമായാണ് ചാലക്കുടിയില്‍ ബിഡിജെഎസ് സ്ഥനാര്‍ഥിക്ക് ചാലക്കുടിയില്‍ വന്‍തോതില്‍ വോട്ടുചേര്‍ച്ച ഉണ്ടായെന്നും കെ മുരളീധരന്‍ പറഞ്ഞു.

TAGS: K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.