കൊച്ചി: രാജി ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിന് ചാൻസലർ കൂടിയായ ഗവർണർ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് എട്ടു വൈസ് ചാൻസലർമാർ നൽകിയ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഗവർണർ അടക്കം എതിർകക്ഷികളോട് വിശദീകരണം തേടി. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.
ചട്ടങ്ങൾ പാലിച്ചു നടത്തിയ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നു ചൂണ്ടിക്കാട്ടി കേരള സർവകലാശാല മുൻ വി.സി ഡോ.വി.പി. മഹാദേവൻ പിളള, എം.ജി സർവകലാശാല വി.സി ഡോ. സാബു തോമസ്, കുസാറ്റ് വി.സി ഡോ. കെ.എൻ. മധുസൂദനൻ, കുഫോസ് വി.സി ഡോ. കെ. റിജി ജോൺ, കാലടി സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ, കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജ്, മലയാളം സർവകലാശാലാ വി.സി ഡോ. വി. അനിൽകുമാർ, കണ്ണൂർ സർവകലാശാലാ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവരാണ് ഹർജികൾ നൽകിയത്. സാങ്കേതിക സർവകലാശാലാ വി.സി നിയമനം ചട്ടപ്രകാരമല്ലെന്നു വിലയിരുത്തി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഇവരുടെ നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |