കുന്നംകുളം: ബന്ധുവുമായി ഭാര്യയ്‌ക്ക് അടുപ്പമുണ്ടെന്നാരോപിച്ച് ഭാര്യയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പീഡന ദൃശ്യം മൊബൈലിൽ പകർത്തിയ ഇയാൾ ബന്ധുവിനും അയച്ചുകൊടുത്തു. സ്ത്രീയുടെ പരാതിയിൽ ബന്ധുവിനെയും അറസ്റ്റ് ചെയ്‌തു. സ്വകാര്യഭാഗത്ത് ബിയർ ബോട്ടിൽ കുത്തി മുറിവേൽപ്പിച്ചതായും യുവതി നൽകിയ മൊഴിയിൽ പറയുന്നു.
മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ സ്ത്രീ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പൊലീസ് വിവരം അറിയുന്നത്. ശരീരത്തിൽ കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുണ്ട്. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കച്ചവടക്കാരനായ യുവാവ് (31) ഭാര്യയ്‌ക്കും രണ്ട് മക്കൾക്കുമൊപ്പവും ചെന്നൈയിലായിരുന്നു താമസം. അതിനിടെ വിദേശത്തായിരുന്ന 47 വയസുള്ള ബന്ധു മൂന്നുമാസം മുമ്പ് നാട്ടിലെത്തിയിരുന്നു. ഇതിനുശേഷം ഇയാൾ ചെന്നൈയിലെത്തി സ്ത്രീയുമായി മുമ്പുണ്ടായിരുന്ന ബന്ധം തുടർന്നുവെന്നാണ് ഭർത്താവിന്റെ സംശയം. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ യുവാവിന് ലഭിച്ചെന്നും പറയപ്പെടുന്നു.
ഇതേത്തുടർന്നാണ് ഇയാൾ ഭാര്യയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചത്.
ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു
ശാരീരികമായി പീഡിപ്പിച്ചെന്ന സ്ത്രീയുടെ പരാതിലാണ് ബന്ധുവിനെതിരെ പൊലീസ് കേസെടുത്തത്. ഇയാൾ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം പകർത്താൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു.എസ്.ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭയം കാരണമാണ് പീഡനവിവരം ആരോടും വെളിപ്പെടുത്താതിരുന്നതെന്നാണ് യുവതിയുടെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |