കൊച്ചി: കളമശേരി എ.ആർ ക്യാമ്പ് ക്വാർട്ടേഴ്‌സിൽ ഗ്രേഡ് എസ്.ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി പുത്തൻകുളങ്ങര പി.കെ. അയ്യപ്പനാണ് (52) മരിച്ചത്. എസ്.ഐ ആയി കഴിഞ്ഞദിവസമാണ് പ്രമോഷൻ ലഭിച്ചത്. ആലപ്പുഴയിലായിരുന്നു നിയമനം. തുടർന്ന് ക്യാമ്പിലെ ക്വാർട്ടേഴ്‌സ് ഒഴിഞ്ഞു. അതേ ക്വാർട്ടേഴ്‌സിൽ വ്യാഴാഴ്ച ഉച്ചയ്‌ക്കെത്തി ജീവനൊടുക്കുകയായിരുന്നു. എന്നാൽ രാത്രിയാണ് സംഭവം പുറംലോകമറിഞ്ഞത്. സാമ്പത്തികബുദ്ധിമുട്ടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പെരുമ്പാവൂരിൽ ഇദ്ദേഹത്തിന്റെ വീട് പണി നടന്നുവരികയായിരുന്നു. പെരുമ്പാവൂർ സെൻട്രൽ പൊലീസ് കാന്റീൻ മാനേജർ ചുമതല വഹിച്ചിരുന്നു.കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് . കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, പൊലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊലീസ് അസോസിയേഷന്റെ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. സംസ്കാരം നടത്തി. ഭാര്യ: ഷീബ. മക്കൾ: ഗൗരി നന്ദന, ഗൗരിശങ്കർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |