തിരുവനന്തപുരം: വേനൽ മഴയിൽ ജലസംഭരണികൾ നിറഞ്ഞെങ്കിലും കാലവർഷത്തിൽ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ച 104 ശതമാനം മഴ ലഭിച്ചാലും കെ.എസ്.ഇ.ബിയുടെ ഡാമുകൾ തുറന്ന് വിടേണ്ടി വരില്ലെന്ന് വൈദ്യുത വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകും കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ളയും പങ്കെടുത്ത ഓൺലൈൻ യോഗം വിലയിരുത്തി. അണക്കെട്ട് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ എൻജിനിയർമാരും യോഗത്തിൽ പങ്കെടുത്തു.
എന്നാൽ, 2018, 2019 വർഷങ്ങളിലെപ്പോലെ, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അതിതീവ്രമഴ ഉണ്ടാകുന്ന സവിശേഷ സാഹചര്യമുണ്ടായാൽ റൂൾ കർവുകളുടെ അടിസ്ഥാനത്തിലും സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ ചട്ടങ്ങൾക്ക് വിധേയമായും ജില്ലാ ദുരന്ത നിവാരണ സമിതികളുടെ അനുവാദത്തോടുകൂടിയും മുന്നറിയിപ്പ് നൽകിക്കൊണ്ട് നിയന്ത്രിത അളവിൽ ജലം തുറന്ന് വിടാനും തീരുമാനമെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |