കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ മദ്ധ്യേ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി ജില്ലാ ചെയർമാൻ സ്ഥാനവും, ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പിൽ രാജിഹവച്ചതിൽ ജോസഫ് ഗ്രൂപ്പിനെ വിമർശിച്ച് കോൺഗ്രസ് നേതൃത്വം. പരിഹരിക്കാവുന്ന പ്രശ്നം വഷളാക്കി ഇടതുമുന്നണിയ്ക്ക് നേട്ടമുണ്ടാക്കി കൊടുത്തത് ജോസഫ് ഗ്രൂപ്പിലെ ചിലരുടെ പിടിവാശിയാണെന്നാണ് കുറ്റപ്പെടുത്തൽ.
പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ചെയർമാൻ പി.ജെ.ജോസഫിനോട് ആവശ്യപ്പെട്ടതോടെ അനുനയ ചർച്ചകൾ തുടങ്ങി. എന്നാൽ രാജി തീരുമാനത്തിൽ തെറ്റില്ലെന്നും, പുതിയ രാഷ്ട്രീയ തീരുമാനം പിന്നീട് എടുക്കുമെന്നും സജി പറഞ്ഞു.ഇന്നലെ യു.ഡി.എഫ് അടിയന്തര യോഗം ചേർന്ന് ജോസഫ് ഗ്രൂപ്പ് നേതാവ് ഇ.ജെ.ആഗസ്തിയെ ജില്ലാ ചെയർമാനായി തിരഞ്ഞെടുത്തു. സജിയുടെ രാജി നിർഭാഗ്യകരമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സജി അനാഥനാകില്ലെന്ന് മന്ത്രി വി.എൻ.വാസവനും പറഞ്ഞു.
സജിയെ പുകഴ്‌ത്തി
ജോസ്.കെ.മിണി
സജിയെ പുകഴ്ത്തി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി രംഗത്ത് എത്തി. മികച്ച സംഘാടകനായ സജി ജോസഫ് വിഭാഗത്തിനായി കൂടുതൽ ത്യാഗം ചെയ്ത ആളാണ്. ആ പാർട്ടിയുടെ ജില്ലയിലെ ഒന്നാമൻ രാജി വച്ചത് ചെറിയ കാര്യമായി കാണാനാകില്ല. യു.ഡി.എഫിന്റെ പതനമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. കേരള കോൺഗ്രസ് എമ്മിലേക്ക് വരാൻ സജി തീരുമാനമെടുത്താൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |