തിരൂർ: കുറ്റിപ്പാലയ്ക്ക് സമീപം ചെട്ടിയാംകിണറിൽ സഫ്‌വ(26), മക്കളായ ഫാത്തിമ മർസീവ(4), മറിയം(1) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞുങ്ങളുടെ കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചെന്നാണ് പൊലീസ് നിഗമനം.
സഫ്‌വയും മക്കളും ഒരു മുറിയിലും ഭർത്താവ് റാഷിദ് അലി മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. താൻ മരിക്കാൻ പോവുകയാണെന്ന് വ്യാഴാഴ്ച പുലർച്ചെ മൂന്നിന് സഫ്‌വ ഭർത്താവിന് ശബ്ദസന്ദേശമയച്ചിരുന്നു. പുലർച്ചെ അഞ്ചിന് മെസേജ് കണ്ടാണ് റാഷിദ് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. സഫ്‌വയും ഭർത്താവും തമ്മിൽ വഴക്കിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.
അഞ്ചുവർഷം മുമ്പാണ് സഫ്‌വയും ചെട്ടിയാംകിണർ സ്വദേശി റാഷിദ്അലിയും വിവാഹിതരാവുന്നത്. പ്രവാസിയായ റാഷിദ് അലി ആറുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വെട്ടം പുതുച്ചിറ ജുമാമസ്ജിദിൽ ഖബറടക്കി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |