തിരുവനന്തപുരം: കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ യു.ജി.സി അംഗീകാരം ലഭിക്കും മുൻപ്, കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ വിദൂര, പ്രൈവറ്റ് പഠനം വിലക്കിയ സർക്കാർ നടപടി പ്ലസ് ടു, ബിരുദ പഠനം കഴിഞ്ഞ് ഉപരിപഠനത്തിന് സമാന്തര സംവിധാനത്തെ ആശ്രയിക്കുന്ന ഒന്നര ലക്ഷത്തോളം കുട്ടികളുടെ ഭാവി അവതാളത്തിലാക്കും.
ഓപ്പൺ സർവകലാശാല നിലവിൽ വന്നാൽ മറ്റ് സർവകലാശാലകളിലെ ഓപ്പൺ പഠനം വിലക്കണമെന്ന് ഓപ്പൺ വ്യവസ്ഥയുണ്ട്. ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ അനുമതി ലഭിച്ചില്ലെങ്കിലേ ,മറ്റ് സർവകലാശാലകൾക്ക് കോഴ്സുകൾ നടത്താനാവൂ എന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
ഓപ്പൺ സർവകലാശാല 12ബിരുദ, 5 പി.ജി കോഴ്സുകൾ തുടങ്ങാൻ അപേക്ഷിച്ചിട്ടുണ്ട്. ആഗസ്റ്റിൽ യു.ജി.സി സംഘം സർവകലാശാലയിൽ പരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ 2026 വരെ 10ബിരുദ, 12പി.ജി കോഴ്സുകൾ നടത്താൻ കേരള സർവകലാശാലയ്ക്കും 14ബിരുദ, 12 പി.ജി കോഴ്സുകൾ നടത്താൻ കാലിക്കറ്റ് സർവകലാശാലയ്ക്കും യു.ജി.സി അനുമതി നൽകിയിട്ടുണ്ട്. ഈ സർവകലാശാലകളിൽ ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് ആവശ്യത്തിനുള്ള പി.ജി കോഴ്സുകൾ തുടങ്ങാൻ ഓപ്പൺ സർവകലാശാല അപേക്ഷിച്ചിട്ടു പോലുമില്ല. പഠനസൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥികൾ അയൽസംസ്ഥാന സർവകലാശാലകളെ ആശ്രയിക്കേണ്ടി വരും. എം.ബി.എ അടക്കം മൂന്ന് വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് അപേക്ഷിക്കാൻ കേരള സർവകലാശാല അനുമതി തേടിയപ്പോഴാണ്, നാലിടത്തെയും കോഴ്സുകൾ തടഞ്ഞ് സർക്കാർ .
തടസം
മറ്റെല്ലാ സർവകലാശാലകളിലും വിദൂര, ഓപ്പൺ പഠനം പൂർണമായി നിറുത്തി അദ്ധ്യാപകരെയും ജീവനക്കാരെയും സൗകര്യങ്ങളുമെല്ലാം ഓപ്പൺ സർവകലാശാലയിലേക്ക് മാറ്റാൻ ഓപ്പൺ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുണ്ട്.
പോംവഴി
ഓപ്പൺ സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അത് നീക്കാൻ സർക്കാരിന് വിജ്ഞാപനമിറക്കാമെന്ന് ആക്ടിലുണ്ട്. ഇതുപ്രകാരം കഴിഞ്ഞ വർഷവും പ്രത്യേക ഉത്തരവിലൂടെ എല്ലായിടത്തും വിദൂര, പ്രൈവറ്റ് പഠനം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |