ന്യൂഡൽഹി:ആധാർ കാർഡ് പരിശോധിച്ച് ജനന തീയ്യതി ഉറപ്പ് വരുത്തിയ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ പരാമർശം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചാണ് കോടതിയുടെ പരിഹാസം. ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ പരിശോധിച്ച് പങ്കാളിയുടെ ജനന തീയതി കണ്ടെത്തേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ജസ്‌മീത് സിംഗ് വ്യക്തമാക്കി. പരാതിക്കാരിയുടെ വിവിധ രേഖകളിൽ പല ജനന തീയതികളാണെന്ന് കോടതി കണ്ടെത്തി. പ്രഥമ ദൃഷ്ട്യാ ഹണി ട്രാപ് കേസാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരാതി നൽകാൻ അസാധാരണമായ കാലതാമസം വരുത്തിയതിന് തൃപ്തികരമായ കാരണമില്ല. വിശദമായ അന്വേഷണം നടത്തണമെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |