പത്തനംതിട്ട: 40 വയസ് തികഞ്ഞ ഡി.വൈ.എഫ്.എെ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷും, ട്രഷറർ എസ്.കെ സജീഷും ചുമതലകൾ ഒഴിഞ്ഞേക്കും. പുതിയ ഭാരവാഹികളെ ഇന്ന് തിരഞ്ഞെടുക്കും.
കോഴിക്കോട് ജില്ലാ സെക്രട്ടറി വസീഫ്, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം, കൊല്ലം ജില്ലാ സെക്രട്ടറി അരുൺ ബാബു എന്നിവരുടെ പേരുകളാണ് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത്. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാകും തീരുമാനം. ഡി.വൈ.എഫ്.എെയുടെ ചുമതലയുള്ള ഇ.പി.ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രസിഡന്റായി വസീഫിന്റെ പേര് നിർദ്ദേശിച്ചതായി അറിയുന്നു. സെക്രട്ടറിയായി വി.കെ സനോജ് തുടർന്നേക്കും. എ.എ റഹിം അഖിലേന്ത്യാ പ്രസിഡന്റായതിനെ തുടർന്ന് അടുത്തിടെയാണ് സനോജ് സെക്രട്ടറിയായത്.
മൂന്ന് ട്രാൻസ്ജെൻഡർമാർ
സമ്മേളനത്തിൽ പ്രതിനിധികളായി മൂന്ന് ട്രാൻസ്ജെൻഡർമാരുണ്ട്. തിരുവനന്തപുരത്തു നിന്നുളള ശ്യാമ എസ്.പ്രഭ, ശ്രീമ, കോട്ടയത്തു നിന്നുള്ള ലയ മരിയ ജെയിംസ് എന്നിവരാണ് പങ്കെടുക്കുന്നത്. ലക്ഷദ്വീപിൽ നിന്ന് രണ്ട് പ്രതിനിധികളുണ്ട്.. വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ യുവജന എെക്യം എന്ന വിഷയത്തിലുള്ള സെമിനാർ ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നാളെ സമാപന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |