തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കിട്ടാതെ ആയിരക്കണക്കിന് എൻഡോസൾഫാൻ ദുരിതബാധിതർ വലയുകയാണ്.അവർക്ക് ലഭിച്ചു കൊണ്ടിരുന്ന നാമമാത്രമായ പെൻഷൻ പോലും കൊവിഡ് കാലത്ത് നൽകിയിരുന്നില്ല. എൻഡോസൾഫാൻ ഇരയായ മകളെ കൊലപ്പെടുത്തി അമ്മയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം മനുഷ്യ മനസ്സാക്ഷിയെ ഉലയ്ക്കുന്നതാണ്. രോഗബാധിതരുടെ നിസ്സഹായാവസ്ഥയിൽ ഇനിയെങ്കിലും സംസ്ഥാന സർക്കാരിന്റെ അടിയന്തര ശ്രദ്ധയും പരിഗണനയും ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |