തിരുവനന്തപുരം: അന്നത്തെ യു.ഡി.എഫ് സർക്കാർ പ്രതിപക്ഷത്തിനു നേരെ നടത്തിയ ആസൂത്രിത നടപടിയാണ് നിയമസഭാ കൈയാങ്കളി കേസെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. യു.ഡി.എഫാണ് സഭയെ അലങ്കോലപ്പെടുത്തിയത്. നിയമസഭയുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു കേസ് ഉണ്ടായിട്ടില്ല. നിയമസഭാ നടപടിക്രമങ്ങൾ പരിഹാസ്യമാക്കുക എന്നതായിരുന്നു യു.ഡി.എഫ് സർക്കാരിന്റെ ഉദ്ദേശ്യം. തലേദിവസംതന്നെ നിയമസഭയ്ക്കുള്ളിൽ യു.ഡി.എഫ് എം.എൽ.എമാരെ താമസിപ്പിച്ചു. അവരാണ് നടപടിക്രമങ്ങൾ അലങ്കോലപ്പെടുത്തിയത്.
പ്രതിപക്ഷത്തെ അവഹേളിക്കുന്ന സമീപനമാണ് അന്ന് സ്‌പീക്കർ സ്വീകരിച്ചത്. സംഘടിതമായി പ്രതിപക്ഷത്തെ ആക്രമിച്ചു. വനിതാ എം.എൽ.എമാരെയും ഇപ്പോഴത്തെ മന്ത്രി വി.ശിവൻകുട്ടിയെയും ആക്രമിച്ചു. ബോധപൂർവം ഭരണപക്ഷക്കാരെ ഒഴിവാക്കി പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ച് യു.ഡി.എഫ് സർക്കാർ കേസെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |