തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാൻ സംസ്ഥാനം നിയമ നിർമ്മാണത്തിന്.
ഉന്നത പഠനത്തിനായി യുവാക്കളെ റിക്രൂട്ട്ചെയ്യുന്ന ഏജൻസികളെ നിയന്ത്രിക്കാനെന്ന പേരിലാണിത്.
നിയമ നിർമ്മാണം പഠിക്കാൻ ഡിജിറ്റൽ സർവകലാശാലാ വി.സി പ്രൊഫ സജി ഗോപിനാഥ് അദ്ധ്യക്ഷനായും, വിദ്യാർത്ഥി കുടിയേറ്റത്തെക്കുറിച്ച് പഠിക്കാൻ കണ്ണൂർ സർവകലാശാലാ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അദ്ധ്യക്ഷനായും രണ്ട് സമിതികൾ രൂപീകരിച്ചു. സുപ്രീംകോടതി അഭിഭാഷകൻ ശ്രീറാം പറക്കാട്ടും സമിതിയിലുണ്ട്. സാമ്പത്തികമായും വൈജ്ഞാനികമായും തിരിച്ചടിയാവുന്ന 'മസ്തിഷ്ക ചോർച്ച' തടയുകയാണ് ലക്ഷ്യം.
ചൈന, വിയറ്റ്നാം അടക്കം വിദേശ കുടിയേറ്റ നിയന്ത്രണ നിയമങ്ങളുടെ മാതൃകയിലാണ് നിയമ നിർമ്മാണം പരിഗണിക്കുന്നത്.
കേരളത്തിൽ നിന്ന് പ്രതിവർഷം ശരാശരി 3500 0കുട്ടികൾ വിദേശത്ത് പോവുന്നു. കോടിക്കണക്കിന് രൂപ ഫീസിനത്തിൽ പുറത്തേക്കൊഴുകുന്നു. സ്ഥിരതാമസം, വർക്ക്പെർമിറ്റ് എന്നിവ നൽകുന്ന രാജ്യങ്ങളിലേക്കാണ് കൂടുതൽ ഒഴുക്ക്. കൂടുതൽ സ്വതന്ത്രമായ സാമൂഹ്യസാഹചര്യം, വായ്പയുടെ ലഭ്യതക്കൂടുതൽ എന്നിവയും
കാരണങ്ങളാണ്. എന്നാൽ അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകരിച്ചിട്ടില്ലാത്ത സർവകലാശാലകളിലാണ് മിക്കവരുടെയും പഠനം. ഈ കോഴ്സുകൾ പഠിച്ചാൽ ഇന്ത്യയിൽ ജോലി ലഭിക്കില്ല. പഠനത്തിന് തിരഞ്ഞെടുക്കുന്നത് മികച്ച
സർവകലാശാലയാണെന്നും സാമ്പത്തിക ചൂഷണത്തിന് ഇരയാവുന്നില്ലെന്നും ഉറപ്പിക്കാനാണ് നിയമനിർമ്മാണത്തിന്റെ സാദ്ധ്യത തേടുന്നതെന്ന് പ്രൊഫ.സജിഗോപിനാഥ് 'കേരളകൗമുദി'യോട് പറഞ്ഞു.
ഐ.ടി., എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിലെ യുവാക്കളുടെ പുറത്തേക്കു പോക്ക് കേരളത്തിന് വലിയ വെല്ലുവിളിയാണ്. വിദേശപഠനവും തുടർന്ന് അവിടെത്തന്നെയുള്ള സ്ഥിരതാമസവും നമ്മുടെ സാമ്പത്തിക മേഖലയ്ക്കും പ്രഹരമുണ്ടാക്കും.മുൻപ് ബിരുദാനന്തര ബിരുദത്തിന് വിദേശത്ത് പോയിരുന്നെങ്കിൽ, ഇപ്പോൾ പ്ലസ്ടു കഴിയുമ്പോഴേ 'നാടു വിടുന്നു'. വിദേശത്ത് പോകുന്ന യുവാക്കൾ അവിടെ സ്ഥിരതാമസമാക്കുന്നതിനാൽ തൊഴിലെടുക്കാൻ പര്യാപ്തരായ യുവജനങ്ങൾ കേരളത്തിൽ കുറയും.. ഉപരിപഠനത്തിനു ശേഷം ഇവർ തിരിച്ചുവരാത്തതിനാലും, കുടുംബത്തെക്കൂടി കൊണ്ടുപോവുന്നതിനാലും യൂറോപ്യൻ കുടിയേറ്റം കേരളത്തിന് ഗുണകരമാവുന്നില്ല. അവരാരും ഇവിടേക്ക് പണം അയയ്ക്കുന്നുമില്ല.
ലക്ഷ്യം സ്ഥിരതാമസം
പാശ്ചാത്യരാജ്യങ്ങളിൽ ഉപരിപഠനത്തിനു പോവുന്നതിന്റെ ലക്ഷ്യം പഠനത്തിനു ശേഷം പൗരത്വം അല്ലെങ്കിൽ സ്ഥിരതാമസാനുമതി
പാശ്ചാത്യരാജ്യങ്ങളിലെ സാമൂഹ്യസുരക്ഷയും മികച്ച ജീവിതനിലവാരവും, യുവാക്കളുടെ .
ജോലി ചെയ്ത് സമ്പാദിക്കാമെന്നതും ആകർഷണം.
പഠനത്തിനും ചെലവുകൾക്കുമായി മുപ്പതു ലക്ഷത്തിന് മുകളിൽ വേണം. നാട്ടിലെ വീടും വസ്തുക്കളും വിറ്റും പണയം വച്ചും വായ്പയെടുത്തുമൊക്കെയാണ് വിദേശത്തേക്കുള്ള ഒഴുക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |