തിരുവനന്തപുരം: ഡോ.സുകുമാർ അഴീക്കോട് സ്‌മാരക ദേശീയ ട്രസ്റ്റിന്റെ പേരിലുള്ള ഡോ.സുകുമാർ അഴീക്കോട് സ്‌മാരക അവാർഡ് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു.
സമ്മാനത്തുകയായ 50,000 രൂപ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി ഗോകുലം ഗോപാലൻ തിരിച്ചുനൽകി. 10,000 രൂപ നൽകി ട്രസ്റ്റിൽ അദ്ദേഹം അംഗവുമായി.
മലയാളം കണ്ട മികച്ച വാഗ്‌മിയും എഴുത്തുകാരനുമായിരുന്നു അഴീക്കോടെന്ന് പ്രസ് ക്ളബ് ഹാളിൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി ആന്റണി രാജു പറഞ്ഞു.
സുകുമാർ അഴീക്കോട് തനിക്ക് ജ്യേഷ്ഠസഹോദരനെ പോലെയാണെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.അറിവിടന്റെ ഉറവിടമായ അദ്ദേഹത്തിന്റെ എഴുത്തുകൾ എല്ലാവരും വായിച്ചു മനസിലാക്കണം.
മഹാന്മാരിൽ മഹാനായ സുകുമാർ അഴീക്കോടിന്റെ സ്‌മരണ നിലനിറുത്തേണ്ടത് കടമയാണെന്ന് അടൂർ പറഞ്ഞു.സമ്പത്തല്ല മറിച്ച് മറ്റുള്ളവരുടെ ജീവിതമാണ് പ്രധാനമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നെ വ്യക്തിയാണ് ഗോകുലം ഗോപാലനെന്ന് അടൂർ ചൂണ്ടിക്കാട്ടി.
ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ട്രസ്റ്റ് ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ, വൈസ് പ്രസിഡന്റ് ശിവദാസൻ കുളത്തൂർ, സെക്രട്ടറിമാരായ കെ.ജയകുമാർ, ജി.വി.ദാസ്, വർക്കിംഗ് പ്രസിഡന്റ് വി.ആർ.ജയറാം, കോർ കമ്മിറ്റി അംഗങ്ങളായ ജയശ്രീ ഗോപാലകൃഷ്‌ണൻ, മേലാകോട് സുധാകരൻ, എ.ബദറുദീൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |