തിരുവനന്തപുരം: വിഴിഞ്ഞം, കൊല്ലം,ബേപ്പൂർ,അഴീക്കൽ തുടങ്ങി സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് സ്വകാര്യ നിക്ഷേപകരെ ക്ഷണിക്കുന്നു. കേരള മാരിടൈം ബോർഡിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ നാൽപ്പതോളം നിക്ഷേപകർ താത്പര്യമറിയിച്ചു. ഇതിൽ ഇരുപതോളം പേരോട് പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാരിടൈം ബോർഡ് വൃത്തങ്ങൾ പറഞ്ഞു.
തീരദേശ ചരക്കു നീക്കത്തിന് വലിയ സാദ്ധ്യതകളുള്ള കൊല്ലം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനമാകും ആദ്യം പരിഗണിക്കുക. ബേപ്പൂരിനാണ് രണ്ടാമത്തെ പരിഗണന . ബേപ്പൂരിൽ ആഴം കൂട്ടുന്നതിനുള്ള ഡ്രെഡ്‌ജിംഗ് പ്രവർത്തനങ്ങൾ വേഗത്തിലാക്കും. മലബാറിലെ വ്യവസായികളുടെ പ്രധാന ആവശ്യമാണ് ബേപ്പൂർ തുറമുഖ വികസനം.
അന്ധ്രാ മോഡൽ
നിക്ഷേപം
തുറമുഖ, വിനോദസഞ്ചാര മേഖലയിൽ 50,000 കോടിയുടെ നിക്ഷേപമാണ് അന്ധ്രാപ്രദേശ് സർക്കാർ ബിസിനസ് കോൺക്ലേവ് വഴി യു.എ.ഇയിലെ വ്യവസായികളിൽ നിന്ന് നേടിയെടുത്തത്. യു.എ.ഇ വ്യവസായികളിൽ നിന്ന് വലിയ തോതിലുളള നിക്ഷേപമാണ് കേരളം പ്രതീക്ഷിക്കുന്നത്.
തുറമുഖങ്ങളിലെ
വൻകിടപദ്ധതികൾ
കോസ്റ്റൽ ഷിപ്പിംഗ്
ക്രൂസ് ഷിപ്പിംഗ്
കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും
ഹോട്ടൽ ,റസ്റ്റോറന്റ്
വെയർഹൗസുകൾ
ഫിഷ് ഇംപോർട്ട് ആന്റ് പ്രോസസിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്
എൽ.പി.ജി ടെർമിനൽ
സീപ്ലെയിൻ
' പി.പി.പി മോഡൽ വികസനത്തിന്റെ കാലമാണ് വരാനുളളത്. പൊന്നാന്നി തുറമുഖത്തിലടക്കം പുതിയ ബെർത്ത് പരിഗണനയിലാണ്.'
-അഹമ്മദ് ദേവർകോവിൽ
തുറമുഖ വകുപ്പ് മന്ത്രി
'. സ്വകാര്യ നിക്ഷേപകരുടെ സഹായത്തോടെ സംസ്ഥാനത്ത് വൻ തുറമുഖ വികസന പദ്ധതികൾ ഏറ്റെടുക്കാനാണ് ശ്രമം.'
-എൻ.എസ്.പിളള
മാരിടൈം ബോർഡ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |