തിരുവനന്തപുരം: ദേശീയപാതയിൽ നിന്ന് വശങ്ങളിലെ സ്വകാര്യ ഭൂമിയിലേക്ക് പ്രവേശനത്തിന് അനുമതി ലഭിക്കുന്നതിൽ (അക്സസ് പെർമിറ്റ്) ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ദേശീയപാതാ അതോറിട്ടിയുമായി സർക്കാർ ചർച്ച നടത്തുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. ദേശീയപാതാ വികസനം കൂടി കണക്കിലെടുത്താണ് അതോറിട്ടി പെർമിറ്റ് അനുവദിക്കുന്നത്. ഇത് സമർപ്പിച്ചാലേ പുതിയ നിർമ്മാണങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകൂ. പെർമിറ്റ് അനുവദിക്കുന്നതിന് കേന്ദ്രമാനദണ്ഡങ്ങളുണ്ട്. ഇത് ലഭ്യമാക്കാൻ സ്വകാര്യ കൺസൾട്ടൻസികൾ വൻതുക ഈടാക്കുന്നത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സുജിത്ത് വിജയൻപിള്ളയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |