തിരുവനന്തപുരം: അവശ്യ സാധനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ
5% ജി.എസ്.ടി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഇടതു സർക്കാർ പ്രഖ്യാപിച്ചെങ്കിലും, അത്
പ്രാബല്യത്തിൽ വന്നില്ല.അതിനാൽ, ഈ നികുതിയുടെ പേരിൽ കടകളിൽ കൂടിയ വില കുറയ്ക്കാനാകാതെ സർക്കാർ വിയർക്കുന്നു.
ജൂലായ് 18 മുതലാണ് അരിക്കും പയറിനുമുൾപ്പെടെ 5% ജി.എസ്.ടി ഏർപ്പെടുത്തി
കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.അതിന് പിന്നാലെ സംസ്ഥാന സർക്കാരും ഉത്തരവിറക്കി.തുടർന്നാണ് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് വില വ്യാപകമായി കൂടിയത്.നികുതി വർദ്ധന നേരത്തേ പായ്ക്ക് ചെയ്ത വസ്തുക്കൾക്കാണെന്നാണ് ഉത്തരവിൽ. ഇത് ബ്രാൻഡഡ് വസ്തുക്കൾക്ക് മാത്രം മതിയെന്നാണ് സർക്കാർ പറയുന്നതെങ്കിലും ,മറ്റ് സാധനങ്ങൾക്ക് നികുതി വർദ്ധന
പിൻവലിച്ച് ഉത്തരവിറക്കാനാവുന്നില്ല.ജി.എസ്.ടി.നികുതി വ്യവസ്ഥപ്രകാരം ഒരു സംസ്ഥാനത്തിന് മാത്രമായി ഇത്തരത്തിൽ ഉത്തരവിറക്കാനാകില്ല.
നികുതി വേണ്ടെന്ന് വച്ചാലും, വാങ്ങിയാലും സർക്കാരിന് അത് വരുമാനമായി കിട്ടില്ലെന്നതാണ് വസ്തുത.സംസ്ഥാനത്തെ കച്ചവട സ്ഥാപങ്ങളിൽ ചെറിയ ന്യൂനപക്ഷം മാത്രമാണ് ജി.എസ്.ടി.പ്രകാരം നികുതി വാങ്ങി സർക്കാരിൽ അടയ്ക്കുന്നത്. 55000 കച്ചവടക്കാരിൽ 50000പേരും കോംപോസിറ്റ് നികുതി വിഭാഗത്തിലാണ്. ശേഷിക്കുന്നവരിൽ പകുതിയും നികുതി അടയ്ക്കേണ്ടാത്ത അൺ രജിസ്ട്രേഡ് വിഭാഗത്തിലും.
ബില്ല് കിട്ടാതെ
എങ്ങനെ പരാതിപ്പെടും
സർക്കാർ പ്രഖ്യാപനം വന്നിട്ടും നികുതിയൊഴിവിന്റെ പ്രയോജനം വിലയിൽ കിട്ടാതെ ജനം വലയുകയാണ്.ബില്ലു വാങ്ങിയാൽ മാത്രമേ നികുതിയീടാക്കുന്നുണ്ടോ എന്നറിയാൻകഴിയുകയുള്ളു. നികുതി കൂട്ടിയതിന്റെ ഉത്തരവ് വ്യാപാരികളുടെ കൈവശമുള്ളതിനാൽ ,നികുതി വാങ്ങിയെന്ന് കണ്ടെത്തിയാൽ പോലും ചോദ്യം ചെയ്യാൻ ജനങ്ങൾക്കാവില്ല.പരാതി എവിടെ നൽകുമെന്നതിലും വ്യക്തതയില്ല. പരാതി കിട്ടിയാൽ നടപടിയെടുക്കാൻ കഴിയില്ലെന്നാണ് നികുതിവകുപ്പിന്റെയും നിലപാട്.
നികുതി വേണ്ടെന്ന് വച്ചത് അരിക്കും നിത്യോപയോഗ സാധനങ്ങൾക്കും മാത്രമാണെന്നും മറ്റിനങ്ങൾക്കുള്ള നികുതി വർദ്ധന കുഴപ്പമില്ലെന്നുമാണ് സർക്കാർ നിലപാട്. സൂപ്പർമാർക്കറ്റുകളിലെ പായ്ക്കറ്റ് ഉൽപന്നങ്ങൾക്ക് നികുതിയുണ്ട്. എന്നാൽ ചെറുകിട സ്ഥാപനങ്ങളിലെ പ്ളാസ്റ്റിക് കവറിൽ പായ്ക്ക് ചെയ്ത് വച്ചാൽ നികുതിയില്ലെന്ന് പറയുന്നതാണ് കുഴപ്പിക്കുന്നത്.സർക്കാർ സ്ഥാപനങ്ങളായ സപ്ളൈകോയിലും ത്രിവേണിയിലും പോലും നികുതിയീടാക്കുന്നുണ്ടെന്നു. എന്നാൽ, ഇന്നലെ വാർത്താസമ്മേളനത്തിൽ ഇവിടങ്ങളിലെ ബില്ലുകൾ കാണിച്ചുകൊണ്ട് തന്നെ മന്ത്രി ബാലഗോപാൽ ഇക്കാര്യം നിഷേധിച്ചു.
അടുത്ത കൗൺസിലിൽ
എതിർക്കും
നിത്യോപയോഗസാധനങ്ങൾക്ക് നികുതി കൂട്ടിയതിലെ ക്രമക്കേട് അടുത്ത
ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഉന്നയിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.അരിക്കും മറ്റും നികുതി കൂട്ടുന്നത് ചണ്ടീഗഡിൽ ചേർന്ന ജി.എസ്.ടി.കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. കൗൺസിൽ കഴിഞ്ഞ് ഉത്തരവ് വന്നപ്പോഴാണ് നിത്യോപയോഗസാധനങ്ങൾക്കുൾപ്പെടെ നികുതി കൂട്ടിയത്.
കേന്ദ്രം നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു..
കേരളത്തിന്
മാറിനിൽക്കാം
ജി.എസ്.ടി.കൗൺസിലിന്റെ അധികാരത്തെ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നികുതി വർദ്ധന വേണ്ടെന്ന് വെയ്ക്കാൻ സംസ്ഥാനത്തിന് നിയമ തടസ്സമില്ലെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടാക്സേഷൻ ഡയറക്ടർ ഡോ.ഡി.നാരായണ പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |