ഗുരുവായൂർ: ഗുരുവായൂരിൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി തോട്ടം ശിവകരൻ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് കോട്ടയം കുറിച്ചിത്താനം ശ്രീധരീയത്തിൽ തോട്ടം ശിവകരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
തിരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിന് ശേഷം 31ന് അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.
കൽപ്പുഴ ദിവാകരൻ നമ്പൂതിരിയിൽ നിന്നാണ് ശിവകരൻ നമ്പൂതിരി പൂജാവിധി പഠിച്ചത്. പിതാവ് പരേതനായ തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയിൽ നിന്നും വേദപഠനവും കരസ്ഥമാക്കി. മാതാവ്:അടാട്ട് ചെമ്മങ്ങാട്ട് മനയ്ക്കൽ പരേതയായ ഉമാദേവി അന്തർജ്ജനം. ഭാര്യ:മഠത്തിൽ മനയ്ക്കൽ ഡോ:മഞ്ജരി,മക്കൾ:ഡോ:നന്ദിത,ഡോ:നിവേദിത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |