കോഴിക്കോട്: ഫാത്തിമ ഹോസ്‌പിറ്റലിലെ ചികിത്സാ പിഴവുമൂലം നവജാതശിശു മരിച്ച സംഭവത്തിൽ നീതി തേടി കുന്ദമംഗലം സ്വദേശിയായ മാതാവ് ഹാജറ നജ ഐ.ജി നീരജ് കുമാർ ഗുപ്തയ്‌ക്ക് പരാതി നൽകി. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഹാജറ നടക്കാവിലെ ഐ.ജി ഓഫീസിലെത്തി പരാതി നൽകിയത്. ഈമാസം ആറിന് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ ആറു ദിവസം കഴിഞ്ഞിട്ടും മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായില്ല. തുടർന്ന് 13ന് കോഴിക്കോട് കമ്മിഷണറെ കാണുകയും പരാതി ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എഫ്.ഐ.ആറുൾപ്പെടെ ഒരു നടപടിയും സ്വീകരിച്ചില്ല.
ഹാജറയ്ക്കൊപ്പം ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ നിസാമി കുന്ദമംഗലം, കൺവീനറും മനുഷ്യാവകാശ പ്രവർത്തകനുമായ നൗഷാദ് തെക്കയിൽ, ബന്ധുക്കളായ അബ്ദുറഹ്മാൻ, ഫർസാന, റിയാസ് കണ്ടമ്പിലാക്കൽ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |