കൊച്ചി: തലശേരി ഫസൽ വധക്കേസ് പ്രതികളായ സി.പി.എം നേതാക്കൾ കാരായി രാജനും കാരായി ചന്ദ്രശേഖരനും മൂന്നു മാസം കഴിഞ്ഞ് എറണാകുളം ജില്ല വിട്ട് പുറത്തു പോകാൻ ഹൈക്കോടതി അനുമതി നൽകി. ഫസൽ വധക്കേസിൽ സി.ബി.ഐ തുടരന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ജില്ല വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥ മൂന്നു മാസം കൂടി പാലിക്കാൻ ജസ്റ്റിസ് അശോക് മേനോൻ നിർദ്ദേശിച്ചത്.
എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസിൽ ഏഴും എട്ടും പ്രതികളായ രാജനും ചന്ദ്രശേഖരനും 2013ലാണ് കോടതി ജാമ്യം നൽകിയത്. എറണാകുളം ജില്ലയ്ക്ക് പുറത്തു പോകരുതെന്നതടക്കം കർശന ഉപാധികളോടെയായിരുന്നു ഇത്. ഏഴര വർഷമായി എറണാകുളത്താണെന്നും കുടുംബത്തോടൊപ്പം കഴിയാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |