കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ സർക്കാർ തുടരന്വേഷണം അട്ടിമറിക്കുന്നെന്നും ഹൈക്കോടതി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നുമാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ആഗസ്റ്റ് 17ന് പരിഗണിക്കാൻ മാറ്റി. കേസിൽ തുടരന്വേഷണം പൂർത്തിയാക്കി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പകർപ്പ് ലഭിച്ചശേഷം ഹർജി പരിഗണിച്ചാൽ മതിയെന്നും അതിജീവിതയുടെ അഭിഭാഷക ആവശ്യപ്പെട്ടു. തുടർന്നാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജി മാറ്റിയത്. കേസിലെ എട്ടാംപ്രതിയായ ദിലീപിന്റെ അഭിഭാഷകരെ അന്വേഷണസംഘം ചോദ്യം ചെയ്തില്ലെന്നും തുടരന്വേഷണം കാര്യക്ഷമമല്ലെന്നും ഹർജിക്കാരി ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |