ന്യൂഡൽഹി: സർക്കാർ നിയമനങ്ങളുമായി ബന്ധപ്പെട്ട യോഗ്യതകൾ ഏകീകരിക്കണമെന്നും ഉയർന്ന പ്രായപരിധി സംബന്ധിച്ച് വ്യക്തമായ ഉത്തരവുണ്ടാകണമെന്നും സുപ്രീംകോടതി വിധിച്ചു. പ്രായപരിധിയിലെ അവ്യക്ത നിർദ്ദേശങ്ങൾ നിയമനങ്ങളിൽ വെള്ളം ചേർക്കാനിടയാക്കുമെന്നും ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവുവും സഞ്ജീവ് ഖന്നയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജമ്മുകാശ്മീരിൽ ഗ്രാമീണ സ്കൂളുകളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. അദ്ധ്യാപകരുടെ കുറവു നികത്താൻ പ്ളസ് ടു യോഗ്യതയുള്ള 'പരമാവധി' പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാമെന്ന് 2002ൽ പത്രപരസ്യം നൽകിയിരുന്നു. ഇതുപ്രകാരം 35 വയസു കഴിഞ്ഞ റൂഹി എന്ന വ്യക്തിക്ക് നിയമനം നൽകിയത് ഹൈക്കോടതി അസാധുവാക്കിയത് ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |