കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോളിന്റെ മരണത്തിന് പിന്നാലെ ഉയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി സിറ്റി പൊലീസ്.
കട്ടിലിൽ നിന്നു വീണ ജോൺ പോളിനെ ആശുപത്രിയിലെത്തിക്കാൻ പൊലീസിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു ആക്ഷേപം.എന്നാൽ, പൊലീസിന് വൈകിയാണ് വിവരം ലഭിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. അപ്പോൾത്തന്നെ ജോൺപോളിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ പിടിച്ച് ഉയർത്താനാവാത്തതിനാൽ ആശുപത്രിയിൽ പോയി ആംബുലൻസുമായി തിരിച്ചെത്തുകയായിരുന്നു. പൊലീസിന്റെ ഭാഗത്ത് അനാസ്ഥയില്ല. മുതിർന്ന പൗരൻമാർക്കും അസുഖം ബാധിച്ച് നിരാലംബരായവർക്കും സഹായം നൽകാനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുമെന്നും ഡി.സി.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |