തിരുവനന്തപുരം: 'ഇത് നേരത്തേ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പല പ്രശ്‌നങ്ങളും തരണം ചെയ്യാൻ കഴിയുമായിരുന്നു'. ജീവിതത്തിൽ പ്രതീക്ഷയുടെ കിരണങ്ങൾ സൃഷ്ടിക്കുന്ന ഡോക്ടർ പ്രവീൺ റാണയുടെ വാക്കുകൾക്ക് കാതോർക്കുന്നവരാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്.
സേഫ് ആൻഡ് സ്‌ട്രോംഗ് കൺസൾട്ടൻസിയുടെ അമരക്കാരനും നടനും നിർമാതാവും സംവിധായകനുമായ ഡോക്ടർ പ്രവീൺ റാണ കൗമുദി ടിവിയിൽ അവതരിപ്പിക്കുന്ന 'ലൈഫ് ഡോക്ടർ' പരിപാടി പ്രേക്ഷകർക്ക് പ്രിയതരമായതും അതിനാലാണ്.
ജീവിതത്തിൽ ചെറിയൊരു പ്രശ്‌നം വരുമ്പോൾ തന്നെ തകർന്നുപോകുന്ന ഒരുപാട് പേരുണ്ട്. ചിലരാകട്ടെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കുന്നു. എല്ലാം നഷ്ടപ്പെട്ടു, ആരുമില്ല എന്ന തോന്നലാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്.
രോഗം വന്നാൽ അടുത്തുള്ള ആശുപത്രിയിലെ സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരെ കാണും.അതുപോലെ, ജീവിതത്തിൽ പ്രശ്‌നങ്ങൾ വന്നാൽ ഗൈഡൻസ് നൽകാൻ ഒരുപാടുപേരുണ്ട്.
'എങ്ങനെ സ്ത്രീകൾക്ക് സുരക്ഷിതമാകാം'എന്നതിനെക്കുറിച്ചാണ് കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത്. ഇത് നേരത്തേ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ പല പ്രശ്‌നങ്ങളും തരണം ചെയ്യാൻ സാധിച്ചേനെ എന്ന് പ്രേക്ഷകർ പറഞ്ഞതും അതു കണ്ടിട്ടാണ്.
'എങ്ങനെ ഇന്ത്യയെ ലോകത്തിന് മുന്നിൽ നമ്പർ വണ്ണാക്കാം', ' ഒരു രൂപയെ എങ്ങനെ ഡോളറിന് സമാനമാക്കാം' തുടങ്ങിയ എപ്പിസോഡുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലക്ഷക്കണക്കിന് പ്രേക്ഷകരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |