തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരിന്റെ ഭരണനടപടികളെ നീതിയുക്തമായി അവതരിപ്പിക്കുന്നതിന് പകരം മാദ്ധ്യമങ്ങൾ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേരള മീഡിയ അക്കാഡമിയുടെ 2022-23 വർഷത്തെ മാദ്ധ്യമ ഫെലോഷിപ്പിന് അർഹരായവർ പങ്കെടുത്ത മാദ്ധ്യമ പ്രതിഭാസംഗമം തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാചകവാതക വില മോദി ഭരണത്തിൽ സിലിണ്ടറിന് 410 രൂപയിൽ നിന്ന് 1110 രൂപയായി. ഇതിനെ നിസാരവത്കരിക്കുകയും സംസ്ഥാന ബഡ്‌ജറ്റിൽ പെട്രോളിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തിയതിനെ മാദ്ധ്യമങ്ങൾ പർവതീകരിക്കുകയും ചെയ്‌തുവെന്നും മന്ത്രി പറഞ്ഞു.
ഫെലോഷിപ്പ് ജേതാക്കൾക്ക് മന്ത്രി ഫലകവും പ്രശസ്‌തിപത്രവും സമ്മാനിച്ചു. അക്കാഡമി ചെയർമാൻ ആർ.എസ് ബാബു അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ മുൻ ഡി.ജി.പി ഡോ.ജേക്കബ് പുന്നൂസ്, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക്, ഡോ.പി.കെ.രാജശേഖരൻ, ഡോ.മീന.ടി.പിളള എന്നിവർ ഫെലോഷിപ്പ് ജേതാക്കൾക്കായി ശില്പശാല നയിച്ചു. അക്കാഡമി സെക്രട്ടറി കെ.ജി.സന്തോഷ്, കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ആർ.കിരൺബാബു, അക്കാഡമി വൈസ് ചെയർമാൻ ഇ.എസ്.സുബാഷ് തുടങ്ങിയവർ സംസാരിച്ചു. കേരളകൗമുദി കോട്ടയം ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ അടക്കമുള്ളവർ ഫെലോഷിപ്പുകൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |