കൊച്ചി: മഴക്കെടുതി നേരിടാൻ സാദ്ധ്യമായ നടപടികൾ സ്വീകരിച്ചതായി മന്ത്രി കെ. രാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെ.എസ്.ഇ.ബിയുടെയും ജലവിഭവവകുപ്പിന്റെയും അണക്കെട്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പലയിടങ്ങളിലും അണക്കെട്ട് തുറന്നെങ്കിലും പ്രളയഭീഷണിയില്ലെന്നാണ് വിലയിരുത്തൽ. പരമാവധി ജലനിരപ്പിൽ എത്തുന്നതിന് മുമ്പുതന്നെ അണക്കെട്ടുകൾ തുറക്കാനാണ് തീരുമാനം. ഇന്ന് മഴയ്ക്ക് ശമനമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ എൻ.ഡി.ആർ.എഫ് ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്ന് സംഘങ്ങൾ കൂടി ഉടനെത്തും. കരസേനയുടെ രണ്ട് സംഘങ്ങളെ തിരുവനന്തപുരത്തും കോട്ടയത്തും വിന്യസിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് ടീമിനെ കണ്ണൂരും കോഴിക്കോടും വിന്യസിക്കും. എമർജൻസി ഓപ്പറേഷൻ സെന്ററുകൾ എല്ലാ മേഖലയിലും സജീവമാക്കും. എയർ ലിഫ്ടിംഗ് ടീമിനെ സജ്ജമാക്കായിട്ടുണ്ട്. 15 പേരെ കാണാതായ കാഞ്ഞിരപ്പിള്ളി താലൂക്കിലേക്ക് ആദ്യടീമിനെ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |