തിരുവനന്തപുരം: സിൽവർ ലൈനിന് കേന്ദ്രാനുമതി ലഭിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന്റെ പേരു പറഞ്ഞു ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്നാൽ ബി.ജെ.പി പ്രവർത്തകരുടെ ശവത്തിന് മുകളിലൂടെയല്ലാതെ അത് സാധിക്കില്ല. കേന്ദ്രാനുമതി കിട്ടുമെന്നു മനപ്പായസമുണ്ണണ്ട. വേണ്ടി വന്നാൽ ബി.ജെ.പി കേരളഘടകം പ്രധാനമന്ത്രിയെ വരെ കാണും.
പിണറായി വിജയന് വേണ്ടി പി.ആർ പണി നടത്തുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സതീശന്റെ പേരിനൊപ്പം ഒരു ഡി കൂടി ചേർക്കുന്നത് നല്ലതാണ്. പത്താം ക്ലാസ് യോഗ്യതയുള്ളവരെയെങ്കിലും വി.സിയായി നിയമിക്കണമെന്ന പിണറായിയെ ഉപദേശിക്കാൻ സതീശൻ തയ്യാറാകണം. സിൻഡിക്കേറ്റ് കൂടി ഗവർണർക്കെതിരെ ജനാധിപത്യ വിരുദ്ധ നടപടികൾ സ്വീകരിച്ചാൽ സർവകലാശാലകളുടെ തലപ്പത്ത് ഇരിക്കുന്നവരെ റോഡിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |