തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യർത്ഥിച്ചു. കേരളത്തിലെ വിമാനത്താവളങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വിമാനത്താവള വികസനത്തെപ്പറ്റി ചർച്ച ചെയ്യാൻ ചേർന്ന ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതിനാവശ്യമായ കേന്ദ്ര സഹകരണം അഭ്യർത്ഥിച്ചു. വിമാനാപകടത്തിനുശേഷം കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കാര്യമായ സർവീസ് നടത്തുന്നില്ല. 152.5 ഏക്കർ സ്ഥലം വികസനത്തിന് ആവശ്യമുണ്ട്. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിക്കഴിഞ്ഞു.
വിമാനത്താവള മേഖലയിൽ കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണനയം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവീസ് ആരംഭിക്കണമെന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുറയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നും മറ്റ് കാര്യങ്ങളിൽ ആലോചനയ്ക്കുശേഷം തീരുമാനമെടുക്കാമെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഉറപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |