കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസിന്, ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ആലുവയിലെ ഭർത്തൃവസതിയായ പത്മസരോവരത്തിലെത്തി ചോദ്യം ചെയ്യാമെന്ന് എസ്.എം.എസിലൂടെ കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഇത് സാദ്ധ്യമല്ലെന്ന് ഇന്നലെ ക്രൈംബ്രാഞ്ച് മറുപടി നൽകിയെങ്കിലും സ്ത്രീയെന്ന നിലയിൽ ഇക്കാര്യം നിഷേധിക്കാനാവില്ലെന്ന കാര്യം കാവ്യ ഉന്നയിച്ചിട്ടുണ്ട്.
കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്രകുമാറിനൊപ്പമിരുത്തി കാവ്യയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. വീട്ടിലാണെങ്കിൽ ഇത് സാധിക്കില്ല. വിദേശത്തായിരുന്ന കാവ്യ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |