തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക് 6000 കോടിയുടെ സർക്കാർ ഗ്യാരന്റി നൽകാൻ മന്ത്രിസഭായോഗം അനുമതി നൽകി. കഴിഞ്ഞ ജനുവരി 12 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകൾക്കും ശേഷിക്കുന്ന 1800 കോടി കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകൾക്ക് വേണ്ടിയാണിത്.
നിലമ്പൂർ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ നിലവിൽ അനുവദിച്ച എട്ട് തസ്തികകൾക്ക് പുറമെ ഒരു ജൂനിയർ സൂപ്രണ്ട് തസ്തികകൂടി സൃഷ്ടിക്കാൻ ഭരണാനുമതി നൽകി.
പുനർനാമകരണം
കെ ഫോൺ ലിമിറ്റഡിലെ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തിക ചീഫ് ടെക്‌നോളജി ഓഫീസർ (സി.ടി. ഒ) എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. കേരള ലോകായുക്തയിലെ സ്‌പെഷ്യൽ ഗവ. പ്ലീഡറായ പാതിരിപ്പള്ളി എസ്. കൃഷ്ണകുമാരിയുടെ സേവനകാലം അവസാനിക്കുന്ന ഏപ്രിൽ 29 മുതൽ മൂന്നുവർഷത്തേക്ക് കൂടി പുനർനിയമനം നൽകാനും തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |