
തിരുവനന്തപുരം: സ്വർണപ്പണിക്കാർ, ലോഹപ്പണിക്കാർ, തടിപ്പണിക്കാർ തുടങ്ങി ആർട്ടിസാൻസ് മേഖലയിലുള്ളവർക്കും മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കും ആധുനികവത്കരണത്തിന് ഉതകുന്ന പദ്ധതികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി 5 കോടി രൂപ ബഡ്ജറ്റിൽ നീക്കിവച്ചു. ആധുനിക തൊഴിലുപകരണങ്ങൾ വാങ്ങുന്നതിനായി 50 ശതമാനം സർക്കാർ സബ്‌സിഡി ലഭ്യമാക്കുന്ന പദ്ധതി ഇതിലൂടെ നടപ്പിലാക്കും.
മൺപാത്ര നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കോടി രൂപ
പരമ്പരാഗത വ്യവസായങ്ങളുടെ വിഹിതം 242.34 കോടിയായി വർദ്ധിപ്പിച്ചു. ഉത്പന്ന വൈവിധ്യവൽത്കരണത്തിലൂടെയും മികച്ച വിപണന തന്ത്രത്തിലൂടെയും തൊഴിലാളികൾക്ക് മാന്യമായ വേതനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
പരമ്പരാഗത തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കായി 107 കോടിയുടെ ധനസഹായ പദ്ധതി.
ബീഡി, ഖാദി, കശുവണ്ടി, കയർ, മത്സ്യബന്ധനം, മുള-ചൂരൽ മേഖലകൾ, കരകൗശല നിർമ്മാണം തുടങ്ങിയ മേഖലയിലെ തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം. മുൻ വർഷത്തേക്കാൾ 7 കോടി രൂപ അധികമാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്.
പരമ്പരാഗത വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിനും മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |