തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ അനുപമയുടെ അമ്മയും സഹോദരിയുമടക്കമുളള പ്രതികൾക്ക് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. അനുപമയുടെ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ചു. എസ്. ജയചന്ദ്രൻ, അഞ്ചുവിന്റെ ഭർത്താവ് അരുൺ, ജയചന്ദ്രന്റെ സുഹൃത്തുക്കളായ മുൻ കൗൺസിലർ അനിൽ കുമാർ, രമേശൻ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രൻ കോടതിയെ സമീപിച്ച് ജാമ്യ ഹർജി നൽകിയിരുന്നില്ല.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇടയായാൽ അന്ന് തന്നെ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ മോചിപ്പിയ്കണമെനന്നും കോടതി നിർദ്ദേശിച്ചു. കർശന ഉപാധികളോടെയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണവുമായി പ്രതികൾ പൂർണ്ണമായി സഹകരിയയ്ക്കണം, തെളിവുകൾ നശിപ്പിയ്ക്കാനോ, സാക്ഷികളെ സ്വാധീനിയ്ക്കാനോ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.തന്റെ സമ്മതമില്ലാതെ മാതാപിതാക്കളും മറ്റ് പ്രതികളും ചേർന്ന് കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയെന്നായിരുന്നു അനുപമയുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |