തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന നോർത്ത് ബ്ളോക്കിലെയും സെക്രട്ടേറിയറ്റിന്റെ മെയിൻ ബ്ളോക്കിന്റെ മദ്ധ്യഭാഗവും ദ്രവിച്ചതിനെത്തുടർന്ന് മേൽക്കൂരയിൽ ചോർച്ച. ഇത് പരിഹരിക്കുന്നതിനായി 86 ലക്ഷം അനുവദിച്ചു. ചോർച്ചയുള്ള ഭാഗങ്ങളിലെ ദ്രവിച്ച ഷീറ്റുകൾ മാറ്റുന്നതുൾപ്പെടെയുള്ള മരാമത്ത് പണികൾക്കാണ് ഈ തുക ചെലവിടുക. ഉത്തരവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പറയാതെ നോർത്ത് ബ്ളോക്ക് എന്ന് മാത്രമെ പറയുന്നുള്ളൂ. എന്നാൽ, ഉത്തരവിനൊപ്പമുള്ള അനുബന്ധ കുറിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം 77 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ പൊതുമരാമത്ത് വകുപ്പ് എസ്‌റ്റിമേറ്റ് പുതുക്കിയപ്പോഴാണ് തുക 86 ലക്ഷമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |