ശിവഗിരി: മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശന ശതാബ്ദിയുടെ ഭാഗമായി നവംബർ 14, 15 തീയതികളിൽ ശിവഗിരി മഠത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
നോബൽ സമ്മാന ജേതാവായ വിശ്വമഹാകവി ഗുരുദേവ് ടാഗോർ ശ്രീനാരായണ
ഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് സവിശേഷമായ സംഭവമാണ്. മഹാകവിയെന്ന നിലയിൽ ടാഗോറിനെ സ്മരിച്ചുകൊണ്ട് 'ടാഗോറിന്റെ ശിവഗിരി - ശ്രീനാരായണ ഗുരു സന്ദർശനം' എന്ന വിഷയത്തെ ആസ്പദമാക്കി യുവ കവികൾക്കായി കവിതാ മത്സരം നവംബർ 14 ന് നടത്തും. പ്രശസ്ത കവികൾ പങ്കെടുക്കുന്ന കവിഅരങ്ങും അന്നേ ദിവസം സംഘടിപ്പിക്കും . 15 ന് ആചാര്യ സ്മൃതിയും ശതാബ്ദി സമ്മേളനവും നടക്കും. ഭാരതത്തിലെ പ്രശസ്തരായ സാഹിത്യ, സാംസ്കാരിക നായകർ പങ്കെടുക്കും.
'ഗുരുദേവന്റെയും ടാഗോറിന്റെയും സമാഗമം' എന്ന വിഷയത്തെ ആസ്പദമാക്കി നാല്‍പത് വരിയിൽ കുറയാത്ത തത്സമയ കാവ്യരചനാ മത്സരത്തിൽ വിജയികളാവുന്നവർക്ക് ശ്രീശാരദാംബാ പുരസ്കാരവും, കാഷ് അവാർഡും നല്‍കും. മഹാകവി ടാഗോറിുന്റെ ശിവഗിരി സന്ദർശന ശതാബ്ദി രാജ്യത്തെ ശ്രീനാരായണ പ്രസ്ഥാനങ്ങളും സാമൂഹിക സാംസ്കാരിക സാഹിത്യ പ്രസ്ഥാനങ്ങളും നവംബർ 15 ന് ആഘോഷിക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. (വിശദ വിവരങ്ങൾക്ക് ശിവഗിരി മഠം പി.ആർ.ഒയുമായി ബന്ധപ്പെടണം. 9447551499.)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |