SignIn
Kerala Kaumudi Online
Friday, 26 April 2024 7.52 AM IST

വസ്തു തരംമാറ്റം: 990 ക്ളർക്കുമാരുടെ സേവനം 6 മാസം നീട്ടും

revanue

തിരുവനന്തപുരം: വസ്തു തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ നിയമിച്ച 990 താത്കാലിക ക്ളർക്കുമാരുടെ സേവനം ആറ് മാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോഴത്തെ കാലാവധി തീർന്ന് നിശ്ചിത ഇടവേളയ്ക്ക് ശേഷമാവും സേവനം നീട്ടുകയെന്ന് റവന്യുമന്ത്രി കെ.രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കടലാസ് അപേക്ഷകളുടെ തീർപ്പാക്കൽ നവംബർ 30 നുള്ളിൽ പൂർത്തിയാക്കും. 2,12,169 ഓഫ് ലൈൻ അപേക്ഷകളിൽ 1,94,912 എണ്ണവും തീർപ്പാക്കി (91.87%). എന്നാൽ, 1,63,171 ഓൺലൈൻ അപേക്ഷകളിൽ 11,250 എണ്ണമേ തീർപ്പാക്കിയുള്ളൂ. ഈ സാഹചര്യത്തിലാണ് സേവനം നീട്ടുന്നത്.

അപേക്ഷകൾ കെട്ടിക്കിടക്കുന്നെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടികൾക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ ആക്കം കൂട്ടിയത്. ഫീൽഡ് പരിശോധനയ്ക്കായി രണ്ട് വില്ലേജുകൾക്ക് ഒന്ന് എന്ന കണക്കിൽ 340 വാടക വാഹനങ്ങൾക്കും മറ്റ് ഐ.ടി ഉപകരണങ്ങൾക്കുമായി 5.9 കോടി രൂപയാണ് അനുവദിച്ചത്.
കൊച്ചി ആർ.ഡി.ഒ ഓഫീസിലാണ് ഏറ്റവും കൂടുതൽ അപേക്ഷ കെട്ടിക്കിടന്നിരുന്നത്ത്. മറ്റു ഓഫീസുകളിൽ നിന്നു ജോലി ക്രമീകരണ വ്യവസ്ഥയിൽ ഒരു സ്പെഷ്യൽ ടീമിനെ നിയോഗിച്ചാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നത്.

കെട്ടിക്കിടന്ന ഓഫ് ലൈൻ അപേക്ഷ

2,12,169

ബാക്കി

17,257

ഓൺലൈൻ അപേക്ഷ

1,63,171

ബാക്കി

1,51,921

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.