തിരുവനന്തപുരം:അവയവമാറ്റ ശസ്ത്രക്രിയയുടെ ആവശ്യകത കൂടുതലായതിനാൽ എസ്.കെ ആശുപത്രിയുടെ അവയമാറ്റ യൂണിറ്റ് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്.കെ ആശുപത്രിയിലെ അവയമാറ്റ യൂണിറ്റിന്റെ ഉദ്ഘാടനവും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ (എൻ.എ.ബി.എച്ച്) അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് കൈമാറ്റവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കാനും മെഡിക്കൽ ഹബ്ബ് ആരംഭിക്കാനും സർക്കാർ നടപടിയെടുക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച
എസ്.കെ ആശുപത്രി എം.ഡി കെ.എൻ ശിവൻകുട്ടി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായി.വി കെ പ്രശാന്ത് എം.എൽ.എ, ഡോ.സിന്ധു, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ടിങ്കു ബിസ്വാൾ,അനന്തപുരി ആശുപത്രി ചെയർമാൻ ഡോ.മാർത്താണ്ഡ പിള്ള,എസ്.കെ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ശ്യാം സുന്ദർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു,ഡോ.സുബാഷ്.ആർ,ഡോ.കുമാരസ്വാമി തുടങ്ങിയവർ പങ്കെടുത്തു.
ആശുപത്രി സി.ഇ.ഒ ഡോ.സന്ധ്യ, കൺട്ടൾട്ടന്റ് പീഡിയാട്രീഷനും ക്വാളിറ്റി ഹെഡുമായ ഡോ.ആർ ശ്രീജിത്, എൻ.എ.ബി.എച്ച് കോർഡനേറ്റർ സജിത അൽഫോൺസ് ജോസഫ് എന്നിവർ ചേർന്ന് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിച്ചു.
അവയവ ദാന ശസ്ത്രക്രിയയ്‌ക്ക് എസ്.കെ സജ്ജം
അടുത്ത വർഷം ആദ്യം അവയവദാന യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് എസ്. കെ ആശുപത്രി അധികൃതർ പറഞ്ഞു.നഗരത്തിലെ ചുരുക്കം ആശുപതികളിൽ മാത്രമാണ് അവയവദാന യൂണിറ്റുകളുള്ളത്.എസ്.കെയിൽ കൂടി ഈ യൂണിറ്റ് ആരംഭിക്കുന്നതോടെ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും.ആദ്യം വൃക്ക, കരൾ എന്നീ അവയവദാന ശസ്ത്രക്രിയയാവും നടത്തുക.
ഏഷ്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഗാസ്‌ട്രോ എന്ററോളജിയിലെ പ്രഗൽഭനായ ഡോ.ബാലചന്ദ്രമേനോനാണ് കരൾ മാറ്റിവയ്ക്കൽ യൂണിറ്റിന്റെ തലവൻ. പത്ത് ഡോക്ടർമാരും സംഘത്തിലുണ്ട്. എസ്.കെ ഹോസ്‌പിറ്റൽ യൂറോളജി വിഭാഗം മേധാവിയായ ഡോ വിനോദ് കെ.വിയാണ് വൃക്ക മാറ്റിവയ്ക്കൽ യൂണിറ്റിന്റെ തലവൻ. നിർദ്ധന രോഗികൾക്ക് അവയവമാറ്റത്തിന് പ്രത്യേക പരിഗണന നൽകും.സർക്കാരിന്റെ മെഡിസെപ്പ്,ഇ.എച്ച്.എസ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിനുണ്ടാകും. ഏറ്റവും ആധുനിക ഉപകരണങ്ങളാണ് യൂണിറ്റിന് വേണ്ടി സ്ഥാപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |